Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Thursday, April 28

ചിന്നഭിന്നമാക്കപ്പെട്ട ബാല്യങ്ങള്‍................!

 

ഈ തലക്കെട്ട്‌  പല അര്‍ത്ഥങ്ങളിലും നാം ഇന്ന് കേട്ട് കൊണ്ടിരിക്കുന്നു..

വെറും ഒരെഴുത്ത് എന്നുള്ളതിനപ്പുറം ഒരു സമൂഹം കാരണം വളരെ അധികം കഷ്ടപ്പെടുന്ന ഒരു പറ്റം ബാല്യങ്ങളെ  കുറിച്ചുള്ള  ഒരു ചെറു ചിന്തയാണ് ഈ കുറിപ്പിനാധാരം.
നമ്മെ  പോലെതന്നെ നമ്മുടെ അതെ പ്രായമുള്ള ഒട്ടനവധി പിഞ്ചു കുഞ്ഞുങ്ങളുടെ കയ്യില്‍  ഫുട്ബോളും,ബാറ്റുമൊന്നുമ്മല്ല,
അവര്‍ കയ്യില്‍ വെക്കുന്നത് തെറ്റാലികളും,വാതകം നിറച്ച സോഡാക്കുപ്പികളുമാണ്......ഇതിനു കാരണം എന്താന്നല്ലേ???
മറ്റൊന്നുമ്മല്ല, അവരും അവരുടെ പിന്‍ തലമുറക്കാരും  ജനിച്ചു വളര്‍ന്ന, ആദ്യ ഖിബ്‌ലയുടെ  നാടിനെ ഒരു പറ്റം ക്രൂരരായ മനുഷ്യര്‍ അടിമപെടുത്തിക്കളഞ്ഞു..!
നമ്മളെല്ലാം ഇവിടെ അവധിക്കാലം കളിച്ചുല്ലസിച്ചു തീര്‍ക്കുമ്പോള്‍ ഒന്നാലോചിക്കണം,,,  ഇവിടെ   ഓരോ സിക്സര്‍ അടിക്കുമ്പോഴും
അങ്ങ് ദൂരെ ഫലസ്തീനില്‍ അവര്‍ ഓരോ പിഞ്ചുകുഞ്ഞിന്‍റെയും ജീവനാണ് എടുക്കുന്നത്.!!!
ഈ ഭയം,, അവരുടെ  കുഞ്ഞുകൈകളില്‍  ഏതു നേരവും കല്ലുകളാകുന്ന ആയുധം പിടിപ്പിച്ചു.
അവരുടെ തലകളില്‍ ഷെല്ലുകള്‍ വന്നു വീഴുമ്പോള്‍...!
അരികില്‍ കാര്‍ ബോംബുകള്‍ പൊട്ടുമ്പോള്‍...!!
നെറ്റിക്കുന്നെരെ തോക്കുകള്‍ ചൂണ്ടപെടുമ്പോള്‍ ...!!!
ഇവര്‍ക്ക് തിരിച്ചു പ്രയോഗിക്കാന്‍ ഈ ചവണ  ഗണ്ണും, കല്ലുബോംബുമ്മല്ലാതെ മറ്റെന്തുണ്ട്??....
 
 

 
നമ്മുടെ  പ്രായത്തിലുള്ള,, നമ്മെ  പോലെ തന്നെ കളിക്കണം എന്ന് ആഗ്രഹമുള്ള ഈ ഫലസ്തീനി മക്കള്‍ വീട്ടില്‍ നിന്നും  സലാം പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍    ഇനിയൊരു  കാഴ്ച്ച  അവരുമായിട്ടുണ്ടാകുമോ  എന്നുറപ്പില്ലാത്ത,, അവരുടെ ധീര മാതാക്കള്‍ അവര്‍ക്ക് സ്നേഹത്തില്‍ ചാലിച്ച അന്ത്യ ചുംബനങ്ങളാണ്  നല്‍കുന്നത്.
നമ്മളെ പോലെ ഗ്രൌണ്ടിലേക്കും പറമ്പിലേക്കുമൊന്നുമല്ല  അവരുടെ പോക്ക്..യുദ്ധക്കളത്തിലേക്കാണ്.......!!
ഒന്നാലോചിച്ചു നോക്കൂ.. നമ്മളെ പോലെയുള്ള കുട്ടികള്‍ കയ്യില്‍....ആയുധവുമായി വീട്ടില്‍ നിന്നിറങ്ങുന്നതും അഥവാ തിരിച്ചു വന്നില്ലെങ്കില്‍ വെടിയേറ്റ്‌ കിടക്കുന്നതുമായ ആ ഒരു ദൃശ്യം...........!
 
 



ഒന്നോര്‍ക്കണം നമ്മള്‍ ഇവിടെ സുഖലോലുപരായി ജീവിക്കുമ്പോള്‍
അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനെങ്കിലും സമയം കണ്ടെത്തിയില്ലെങ്കില്‍
പിന്നെ നമ്മളൊക്കെ മനുഷ്യരാണെന്ന് പറഞ്ഞു നടക്കുന്നതില്‍ ലജ്ജിക്കേണ്ടി വരും..
ദൈവ മാര്‍ഗത്തില്‍ ,,സ്വന്തം നാടിനു വേണ്ടി പോരാടുന്ന   ഫലസ്തീനീ  മക്കള്‍ക്ക്‌ വേണ്ടി നമുക്കും പ്രാര്‍ഥിക്കാം...
 
 
(മദ്രസയില്‍ നിന്നും ഈയ്യിടെ ഇറക്കിയ കയ്യെഴുത്ത്‌ മാസികക്ക് വേണ്ടി എഴുതിയത്‌.)